കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Sunday, 28 August 2011

കളമശേരി സ്റ്റോപ്പില്ലാ റെയില്‍ വേ സ്റ്റേഷന്‍


കളമശേരി സ്റ്റോപ്പില്ലാ റെയില്‍ വേ സ്റ്റേഷന്‍



ഡാര്‍വിന്‍ ആന്റണി
സ്റ്റേഷനു മുന്നിലൂടെ കൂകിപ്പാഞ്ഞു പോകുന്ന ട്രെയ്നുകള്‍ കണ്ട്‌ അന്തം വിട്ടുനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട നാട്ടുകാര്‍ ഒരുപക്ഷേ ഇവിടെയേ കാണൂ- കളമശേരിയില്‍! അവര്‍ക്കൊരാഗ്രഹം. ഇതിലേ പോകുന്ന ട്രെയ്ന്‍, ഒന്നു നിര്‍ത്തിയെങ്കില്‍. നൂറില്‍ പത്തെണ്ണമെങ്കിലും, അതും ര ണ്ടോ മൂന്നോ മിനിറ്റ്‌.ഇതു കളമശേരിയിലെ റെയ്‌ല്‌വേ യാത്ര ക്കാരുടെ നെടുനാളായുള്ള പ്രാര്‍ഥന. ഓരോ ബജറ്റിലും സ്റ്റേഷന്‍ നവീകരണത്തിനു പണം വക കൊള്ളിക്കുന്ന റെയ്‌ല്‌വേ കേര ളത്തിലെ ഏറ്റവും വലിയ വ്യവ സായമേഖലയായ കളമശേരിയിലെ സ്റ്റേഷന്‍ കാണാതെപോകുന്നു.
ഒരു പാസഞ്ചര്‍ ട്രെയ്നിനു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളൂ. എറണാകുളം-ഷൊര്‍ണൂര്‍ പാസ ഞ്ചര്‍ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍. ഗുരുവായൂര്‍ പാസ ഞ്ചറിനുകൂടി സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യംപോലും അധികൃതര്‍ ഗൗനിച്ചിട്ടില്ല. ബസ്ചാര്‍ജ്‌ വര്‍ധിപ്പിച്ചപ്പോള്‍ കളമശേരിയില്‍ നിന്ന്‌ എറണാകുളം നോര്‍ത്തിലെത്താന്‍ ആറു രൂപ യാത്രക്കൂലി നല്‍കണം. പാസഞ്ചര്‍ ട്രെയ്നില്‍ മൂന്നുരൂപ മതി. സീസണ്‍ ടിക്കറ്റാണെങ്കില്‍ വീണ്ടും കുറയും.
ട്രാഫിക്‌ ബ്ലോ ക്കെന്ന പേടിയും വേണ്ട. ദിവസവും നൂറോളം യാത്രക്കാര്‍ കളമശേരിയില്‍ നിര്‍ത്തു ന്ന ഏക ട്രെയ്നിനെ ആശ്രയിക്കുന്നുണ്ട്‌. ഇതു കിട്ടിയില്ലെങ്കില്‍ എച്ച്‌എംടി കവലയിലെത്തിയാ ലേ യാത്ര തരപ്പെടൂ. സമയനഷ്ടം വേറേ. പ്രധാന ചരക്കുഗതാഗതകേന്ദ്രമായ കളമശേരിയിലെ സ്റ്റേഷന്‍ തീര്‍ത്തും അവഗണിക്കപ്പെ ട്ടിരിക്കുന്നു. ഒന്നാം പ്ലാറ്റ്‌ ഫോമില്‍ ഒരു മേല്‍ക്കൂരമാത്രം. കാറ്റ്‌ ആഞ്ഞൊ ന്നടിച്ചാല്‍ തകര്‍ന്നുവീഴും. രണ്ടാ മത്തെ പ്ലാറ്റ്ഫോം കാടുപിടിച്ചു കിടക്കുന്നു.
പ്ലാറ്റ്ഫോമുകള്‍ ത മ്മില്‍ ബന്ധിപ്പിച്ചിട്ടില്ല. ഇതിനൊക്കെ പുറമെയാണു സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനു പുറത്തു ചരക്കു ഗതാഗാഗതത്തിനായി വേറൊരു ലൈനിന്റെ നിര്‍മാണം. സ്റ്റേഷന്‍ കെട്ടിടത്തിലേക്ക്‌ ഈ ലൈന്‍ മുറിച്ചുകടന്നുവേണം ചെല്ലാന്‍. പണിപൂര്‍ത്തിയായാല്‍ യാത്രക്കാര്‍ കഷ്ടപ്പെടും. ഗുഡ്സ്‌ ട്രെയ്ന്‍ നിര്‍ത്തിയിട്ടാല്‍ കുഴഞ്ഞതുതന്നെ. ഒന്നുകില്‍ ട്രെയ്നിനടിയിലൂടെ നുഴഞ്ഞുപോകണം അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത പ്ലാറ്റ്ഫോമിലൂ ടെ നടന്നു വേണം അപ്പുറമെത്താ ന്‍.സ്റ്റേഷന്റെ വാണിജ്യതാത്പ ഋയം മുന്‍നിര്‍ത്തി 18 കോടിരൂപയുടെ വികസനം റെയ്‌ല്‌വേ വാഗ്ദാനം ചെയ്തിരുന്നു. ചര ക്കുഗതാഗതം സുഗമമാക്കാന്‍ കിഴക്കുഭാഗത്തെ ലൈനിനോടു ചേര്‍ന്നു റോഡ്‌ വികസനവും മേല്‍പ്പാതയുടെ നിര്‍മാണവും പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഒന്നും തുടങ്ങിയിട്ടു പോലുമില്ല.
സ്ഥലമെടുപ്പിനു റെയ്‌ല്‌വേ യും മറ്റൊരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍എഡിയും ത മ്മിലുള്ള തര്‍ക്കമാണു തടസം. തര്‍ക്കപരിഹാരത്തിനായി നട ന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടി ല്ല. എന്‍എഡി റോഡിന്റെ നിര്‍ മാണത്തെത്തുടര്‍ന്നു രണ്ടുമാസമായി കളമശേരിവഴിയുള്ള ചര ക്കിറക്കലിനു ഗ ണ്യമായ കുറവുണ്ടായി. സ്റ്റീല്‍, സിമന്റ്‌ തുടങ്ങിയവ യാ ണ്‌ ഇവിടെയിറക്കുന്ന പ്രധാന ചരക്കുകള്‍. ഫാക്റ്റില്‍ നിന്നുള്ള രാസവളം ഈ സ്റ്റേഷനില്‍ നിന്നാണു പുറത്തേക്കു പോകുന്ന ത്‌.

അവഗണിക്കുന്നതു പ്രധാന സ്റ്റേഷനെ

സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോപാര്‍ ക്ക്‌, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയ വന്‍ പ്രൊജക്റ്റുകള്‍ കൊച്ചിയില്‍ ഉണ്ടാകുമ്പോള്‍ ഇവയ്ക്കൊക്കെ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാകേണ്ട ഒരു സ്റ്റേഷനാണ്‌ അനാഥമായിക്കിടക്കുന്നത്‌.ഇപ്പോള്‍ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നു വരുന്നവര്‍ ആലുവയിലിറങ്ങണം. അല്ലെങ്കില്‍ എറണാകുളം നഗരത്തിലെത്തണം. ഇവിടെ ലോക്കല്‍ ട്രെയ്നുകള്‍ക്കെങ്കിലും സ്റ്റോപ്‌ അനുവദിച്ചാല്‍ ഈ പ്രദേശങ്ങളിലേക്കു വരുന്നവര്‍ക്കു സൗക ഋയമാകും. കളമശേരി സഹകരണ മെഡിക്കല്‍ കോളജ്‌ റെയ്‌ല്‌വേ സ്റ്റേഷനു വളരെയടുത്ത്‌.
കൊച്ചി സര്‍വകലാശാല, സെന്റ്‌ പോള്‍സ്‌, രാജഗിരി, എസ്സിഎംഎസ്‌ തുടങ്ങിയ കോളജുകള്‍, ഐടിഐ, പോളിടെക്നിക്ക്‌, വനിതാ പൊളിടെക്നിക്ക്‌, എല്‍ബിഎസ്‌, ഫുഡ്ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ തുടങ്ങിയ നിരവധി വിദ്യാഭ്യാസസ്ഥാപന ങ്ങള്‍ കളമശേരിയിലുണ്ട്‌. പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഇവിടങ്ങളില്‍ പഠിക്കുന്നു. മറ്റു ട്രെ യ്നുകള്‍ക്കു സ്റ്റോപ്പില്ലാത്തതിനാല്‍ റെയ്‌ല്‌വേയുടെ സ്റ്റുഡ ന്റ്സ്‌ കണ്‍സഷന്‍ ഇവര്‍ ക്കു പ്രയോജനപ്പെടുന്നില്ലെന്ന പരാതിയുമുണ്ട്‌.
ആലുവ, എറണാകുളം സ്റ്റേഷനുകളില്‍ വന്നിറങ്ങി അവിടെനിന്നും തിരക്കുള്ള ബസുകളിലാണു വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെത്തുന്നത്‌. എച്ച്‌എംടി, ഫാക്റ്റ്‌, അപ്പോളോ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെ യും ഏലൂര്‍ വ്യവസായമേഖല യിലെ മറ്റു പ്രമുഖ സ്ഥാപന ങ്ങളിലെയും ജോലിക്കാരുടെ ഗ തിയും മറിച്ചല്ല. കളമശേരി സ്റ്റേഷന്‍ വികസിപ്പിക്കാനോ ഏതാനും ട്രെയ്നുകള്‍ക്കുകൂടി സ്റ്റോപ്‌ അനുവദിക്കാനോ സാങ്കേതികതടസം ഏറെയൊന്നുമുള്ളതായി റെയ്‌ല്‌വേ അധികൃതരും പറയുന്നി ല്ല. പിന്നെ എവിടെയാണു കു ഴപ്പം?

No comments:

Post a Comment