കളമശേരി നഗരസഭാ പരിധിക്കുള്ളിലുള്ള വാര്‍ത്തകളും വിശേഷങ്ങളും ഇന്‍ഫര്‍മേഷനുകളുമായി നമ്മുടെ വെബ് സൈറ്റ് ഒരുങ്ങുന്നു

Sunday, 15 January 2012

തൃക്കാക്കര ക്ഷേത്രത്തിലെ ലക്ഷ ദീപം

തൃക്കാക്കര ക്ഷേത്രത്തിലെ ലക്ഷ ദീപം
 കളമശേരിയിലെ  ഏറ്റവും പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രത്തിലെ ലക്ഷ ദീപം ഇന്ന് നടന്നു
 ലക്ഷ ദീപം തെളിയിക്കുന്ന ഭക്ത ജനങ്ങള്‍















Tuesday, 10 January 2012

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടികൂടാന്‍ സംവിധാനമില്ല; വന്‍കിട കമ്പനികള്‍ വിലസുന്നു

കൊച്ചി: മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാനും നശിപ്പിക്കാനും, മായം കലര്‍ത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനത്ത്‌ ഫലപ്രദമായ സംവിധാനമില്ല. വന്‍കിട കമ്പനികള്‍ നിറം കൂട്ടാന്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്‌ തുടരുന്നു.
ആരോഗ്യവകുപ്പിന്‌ കീഴില്‍ നിന്നും ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറുടെ കീഴിലേക്ക്‌ ഫുഡ്‌ ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ മാറിയതോടെയാണ്‌ സംവിധാനത്തില്‍ കൂടുതല്‍ പിഴവു വന്നത്‌. തിരുവനന്തപുരത്ത്‌ ആസ്ഥാന മന്ദിരവും, ജില്ലകളില്‍ ഓഫീസ്‌ ശൃംഖലയുള്ള കമ്മീഷണര്‍ ഓഫീസിനു കീഴില്‍ വരുന്ന ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കാത്തതാണ്‌ ആഹാര പദാര്‍ത്ഥങ്ങള്‍ പരിശോധിച്ച്‌ നടപടി എടുക്കാന്‍ സാധിക്കാത്തതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്‌.
താലൂക്ക്‌ അടിസ്ഥാനത്തില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍ ഓഫീസുകളുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കയാണ്‌. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളില്‍ നടത്തുന്ന റെയ്ഡ്‌ മാത്രമായി ഫുഡ്‌ ഇന്‍സ്പെക്ടറുടെ ജോലി കുറഞ്ഞിരിക്കുന്നു. സംസ്ഥാന ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണര്‍ ആഫീസ്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലാ തലത്തിലോ താലൂക്ക്‌ തലത്തിലോ കൃത്യമായ പരിശോധന വിവരങ്ങള്‍ എത്തിയിട്ടില്ലത്രേ.
സാധാരണക്കാര്‍ക്ക്‌ തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയുന്നതിന്‌ കാക്കനാട്ടെ റീജിണല്‍ അനാലിറ്റിക്കല്‍ ലാബറട്ടറിയേ ആശ്രയിക്കണം. എന്നാല്‍ ബ്രാന്‍ഡായ ഒരു കമ്പനി ഉത്പന്നം പരിശോധിക്കാന്‍ കൊടുത്താല്‍ അതില്‍ മായം ഉണ്ടാകാറില്ല. അതേ സമയം ബ്രാന്റ്‌ കമ്പനികളുടെ പാക്കറ്റ്‌ പൊട്ടിച്ച്‌ എടുത്ത ഉല്‍പന്നം പരിശോധിച്ചാല്‍ അതില്‍ മായം കണ്ടെത്താറുണ്ട്‌. ഏതെങ്കിലും വസ്തുവില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന്‌ മനസിലാക്കി നടപടിയെടുക്കാന്‍ അധികൃതരോട്‌ ആവശ്യപ്പെടുമ്പോള്‍ മായമില്ലാത്ത "മായം കലര്‍ന്ന" റിപ്പോര്‍ട്ടായിരിക്കും അധികൃതര്‍ മുന്നോട്ടു വക്കുന്നത്‌.
അടുത്തിടെ കോതമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കറിപൗഡര്‍ നിര്‍മ്മാണ യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മലപ്പുറം ജില്ലയില്‍ വളാഞ്ചേരിയില്‍ വച്ച്‌ പിടിച്ചെടുത്ത്‌ നശിപ്പിച്ചിരുന്നു. ഈ കേസ്‌ പിന്നീട്‌ ഒതുങ്ങിപ്പോവുകയായിരുന്നു. ഒരു വകുപ്പിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലിയായിരുന്നു കേസ്‌ ഒതുങ്ങിപ്പോകാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു. വിദേശത്തേക്ക്‌ കയറ്റി അയക്കാനായി സൂക്ഷിച്ചിരുന്ന മുളക്പൊടിയില്‍ സുഡാന്‍ 4 എന്ന മാരക രാസവസ്തു കലര്‍ന്നതായി സ്പൈസസ്‌ ബോര്‍ഡ്‌ കണ്ടെത്തിയെങ്കിലും കമ്പനിക്കെതിരെയും നടപടിയുണ്ടായില്ല.
താലൂക്ക്‌ തലത്തിലുള്ള ഫുഡ്‌ ഇന്‍സ്പെക്ടര്‍മാര്‍ക്ക്‌ ഇത്‌ പരിശോധിക്കാന്‍ ഫുഡ്‌ ആന്റ്‌ സേഫ്റ്റി കമ്മീഷണറില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ലാത്തതും പരിശോധിക്കാന്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരെ അനുവദിക്കാത്തതും വന്‍കിട കമ്പനികള്‍ മായം ചേര്‍ക്കുന്നത്‌ കൂടുതലാകാന്‍ കാരണമായിട്ടുണ്ട്‌.
 

കിക്കറ്റ്‌ കളി ഫലിച്ചു; ലാല്‍ മെലിഞ്ഞു

കിക്കറ്റ്‌ കളി ഫലിച്ചു; ലാല്‍ മെലിഞ്ഞു

മോഹന്‍ലാലിന്റെ പോലീസ്‌ വേഷങ്ങള്‍ മലയാളസിനിമ എത്രയോ കണ്ടിട്ടുണ്ട്‌. എന്നാല്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്മാസ്റ്ററിലെ ഐ.പി.എസുകാരന്‍ ചന്ദ്രശേഖര്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തനാണ്‌.
അതുകൊണ്ട്‌ തന്നെയാണ്‌ ലാല്‍ തടികുറയ്ക്കാന്‍ കഠിനപ്രയത്നം ചെയ്തത്‌. സംഗതി വിജയം കണ്ടു, 12 കിലോ തൂക്കം കുറഞ്ഞു.
കൊച്ചിന്‍ സ്ട്രൈക്കേഴ്സെന്ന മലയാളസിനിമ ക്രിക്കറ്റ്‌ ടീമിന്റെ അമരത്തു നില്‍ക്കുന്ന ലാല്‍ ക്രിക്കറ്റില്‍ കൈമെയ്‌
മറന്നു പെരുമാറിതുടങ്ങിയതാണ്‌ ശരീരം ഇത്ര അനുസരണ കാട്ടാന്‍ കാരണമെന്ന്‌ വ്യക്തം.
അറബിയും ഒട്ടകവും കഴിഞ്ഞ ലാല്‍ നേരെ തുറമുഖനഗരമായ നോര്‍വ്വേയിലേക്കാണ്‌ പറന്നത്‌. ഭാര്യ സുചിത്രയുമൊത്ത്‌ ഒരു മാസത്തെ വിശ്രമത്തിന്‌. നടത്തവും ക്രിക്കറ്റും മുറതെറ്റാതെ കൊണ്ടുപോയതുകൊണ്ട്‌ വിശ്രമത്തിനിടെ തടി കുറഞ്ഞു.
ഗ്രാന്‍ഡ്മാസ്റ്ററുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ലാല്‍ ചിത്രത്തിന്റെ പൂജയ്ക്ക്‌ തിരുവനന്തപുരത്ത്‌ എത്തിയിരുന്നു. പോയ ആളല്ല തിരിച്ചുവന്നത്‌ എന്നവിധം മാറി പോയിരുന്നു ലാല്‍.
വീണ്ടും നോര്‍വ്വെയിലേക്ക്‌ മടങ്ങുന്ന ലാല്‍ ആസ്ത്രേലിയയില്‍ പഠിക്കുന്ന മക്കളുമൊത്ത്‌ അവധിക്കാലം ആഘോഷിച്ച്‌ തിരിച്ചെത്തും, ചന്ദ്രശേഖറിന്റെ ഐ.പി.എസ്‌ വേഷമണിയാന്‍.
പോലീസ്‌ ഓഫീസറാണെങ്കിലും ചന്ദ്രശേഖര്‍ മടിയനാണ്‌. പോലീസ്‌ സംവിധാനത്തിലെ പല രീതികളോടും പുള്ളിക്കാരന്‌
പൊരുത്തപ്പെടാന്‍ കഴിയുന്നില്ല അതിന്റെയൊക്കെ നീരസമുണ്ട്‌, എങ്കിലും പോലീസ്‌ ബ്ലഡ്‌ തന്നെയാണ്‌ ചന്ദ്രശേഖറിനെ പ്രവര്‍ത്തനിരതനാക്കുന്നത്‌.
മാടമ്പിക്കുശേഷം ബി.ഉണ്ണികഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ ഹിറ്റ്‌ പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്‌ യു.ടിവിയാണ്‌. മലയാളത്തില്‍ ഇവരുടെ പ്രഥമ സംരംഭമാണിത്‌.